ചിറ്റൂർ: വടകരപ്പതി പഞ്ചായത്തിലെ നാല് സെൻറ് കോളനിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ദമ്പതികളുടെയും മുത്തശ്ശിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിെൻറ മൃതദേഹം വീടിന് സമീപത്തെ തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കോളനി വാസികളായ വേൽമുരുകൻ-ഗീത ദമ്പതികളുടെ കുഞ്ഞിനെയാണ് കുഴിച്ചുമൂടിയത്. സംഭവത്തിൽ ദമ്പതികളെയും ഗീതയുടെ അമ്മ നാരായണിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ബുധനാഴ്ച വൈകുന്നേരം കൊഴിഞ്ഞാമ്പാറ എസ്.ഐ മനോജ് കെ. ഗോപിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. ഗീതയുടെ നാലാമത്തെ പ്രസവത്തിൽ ജനിച്ചത് പെൺകുഞ്ഞായതിനാലാണ് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് വിഷയം പുറത്തറിയുന്നത്. കഴുത്ത് ഞെരിച്ചാണ് കൃത്യം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നതായി പൊലീസ് പറഞ്ഞു. ഏപ്രിൽ 12നാണ് സംഭവം. വ്യാഴാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.