അഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മുൻ ഡി.െഎ.ജി ഡി.ജി. വൻസാരയുടെ പങ്ക് വ്യക്തമാണെന്ന് പ്രത്യേക സി.ബി.െഎ കോടതി. മുൻ ഡി.ജി.പി പി.പി. പാണ്ഡെയെക്കാൾ വലുതാണ് വൻസാരയുടെ പങ്കാളിത്തമെന്നും ജഡ്ജി ജെ.കെ. പാണ്ഡ്യ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ പാണ്ഡെയെ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൂന്നാംപ്രതിയാണ് വൻസാര. മറ്റൊരു പ്രതിയായ എൻ.കെ. അമീൻ ഏറ്റുമുട്ടലിന് ദൃക്സാക്ഷിയാണെന്നും കോടതി പറഞ്ഞു. വൻസാരയുടെയും അമീെൻറയും വിടുതൽ ഹരജികൾ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. പാണ്ഡെയെ വെറുതെവിട്ടതുപോലെ തന്നെയും കേസിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു വൻസാരയുടെ ആവശ്യം. ഇശ്റത് ജഹാൻ (19), മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീശാൻ ജോഹർ എന്നിവരെ 2004 ജൂൺ 15നാണ് പൊലീസ് സംഘം വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.