ശ്രീജിത്തിെൻറ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് കേരള ദലിത് ഫോറം

പട്ടാമ്പി: വരാപ്പുഴയിലെ നിരപരാധിയായ ശ്രീജിത്ത് എന്ന യുവാവിെൻറ കസ്റ്റഡി മരണം പൊലീസിെൻറ ക്രൂരമർദനം മൂലമാണെന്നും മരണത്തിനുത്തരവാദികളായ പൊലീസുകാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നും കേരള ദലിത് ഫോറം ആവശ്യപ്പെട്ടു. നിർധന ജനവിഭാഗങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കാത്ത പൊലീസ് അധികാരികളെ നിലക്കുനിർത്താൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ രാജേന്ദ്രൻ മുതുതല, സുന്ദരൻ മുണ്ടറക്കോട്ട് സി.കെ. വിജയൻ, എം. കുഞ്ഞൻ, പി. പ്രസാദ്, എൻ.പി. ബാലൻ, കെ.കെ. ബാബു, സുരേഷ് ബാബു, മധുചീതപുറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.