ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസ്: മാതാവിന് ജീവപര്യന്തം

മുട്ടം (തൊടുപുഴ): ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസിൽ മാതാവ് വാഗമൺ വില്ലേജിൽ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തിൽ പ്രവീണിെൻറ ഭാര്യ വിജിഷക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം കൂടുതൽ കഠിനതടവിനും ശിക്ഷിച്ച് തൊടുപുഴ ജില്ല സെഷൻസ് കോടതി ജഡ്ജി വി.ജി. അനിൽകുമാർ ഉത്തരവിട്ടു. 2013 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയിൽ വെച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ച ഉടൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.