കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മരിച്ച ശ്രീജിത്തിനെതിരെയോ അനുകൂലമായോ ബ്രാഞ്ച് സെക്രട്ടറി പരമേശ്വരനെക്കൊണ്ട് മൊഴികൊടുപ്പിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ലെന്ന് ഏരിയ കമ്മിറ്റിയംഗം ഡെന്നി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സ്വാഭാവിക അന്വേഷണത്തിെൻറ ഭാഗമായാണ് പരമേശ്വരനിൽനിന്ന് പൊലീസ് മൊഴിയെടുത്തിട്ടുള്ളത്. അല്ലാതെ സി.പി.എം ചുമതലപ്പെടുത്തിയിട്ടല്ല. സി.പി.എമ്മിെൻറ ഒരു പ്രവർത്തകനോ നേതാവോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. പരമേശ്വരെൻറ മകൻ ശരത്തിനെക്കൊണ്ട് സമ്മർദം ചെലുത്തിച്ചാണ് മൊഴിമാറ്റിക്കാൻ സി.പി.എം നേതാക്കൾ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.