കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത് മലപ്പുറം: ഒരുകാലത്ത് ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ച താരങ്ങൾക്ക് പത്രപ്രവർത്തകരുടെ ആദരം. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടപ്പടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'ഫുട്‌ബാള്‍ ഡേ'യിലാണ് മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചത്. കാല്‍പ്പന്തുകളിയുടെ മൈതാനത്ത് പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത താരങ്ങളുടെയും ഭാവി നക്ഷത്രങ്ങളുടെയും അപൂര്‍വ ഒത്തുചേരലായി ചടങ്ങ്. മലപ്പുറം അസീസ്, ആസിഫ് സഹീര്‍, ജസീര്‍ കാരണത്ത്, അക്ബര്‍ മമ്പാട്, ബഷീര്‍ അഹമ്മദ്, നാസര്‍ അരീക്കോട്, ഷബീറലി, കെ.ടി. നവാസ്, മുഹമ്മദ് അല്‍ അക്ബര്‍, റഫീഖ് ഹസന്‍, ഹമീദ് ടൈറ്റാനിയം, ഹബീബ് റഹ്മാന്‍, നൗഷാദ് പ്യാരി, കെ. അനീസ്, കെ. അസിം, ടൈറ്റാനിയം അന്‍വര്‍, നസ്‌റുദ്ദീന്‍, സിറാജുദ്ദീന്‍, സുല്‍ഫിക്കര്‍ അലി, ഫിറോസ്, ഇര്‍ഷാദ് തൈവളപ്പില്‍, നിഷാദ്, ജിൻഷാദ് ബബ്‌ലു, മര്‍സൂക്, നസീബ്, ഷാനില്‍, ഒ.കെ. ജാവേദ്, ടി.എ. ഹകീം, ഫാറൂഖ്, സക്കീര്‍, ഫൈസല്‍ തുടങ്ങിയ മുന്‍ താരങ്ങളെയും ഇപ്പോള്‍ കളിക്കുന്നവരെയും ആദരിച്ചു. ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ മൊമേൻറാ വിതരണം ചെയ്തു. ചടങ്ങിെൻറ ഭാഗമായി സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ആദ്യകളിയിൽ മുന്‍ സന്തോഷ് ട്രോഫി താരങ്ങള്‍ ഉള്‍പ്പെട്ട സന്തോഷ് ട്രോഫി ഇലവനും പ്രസ് ക്ലബ് ഇലവനും ഏറ്റുമുട്ടി. സന്തോഷ് ട്രോഫി ഇലവന്‍ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു. ഹബീബ് റഹ്മാനും അസീമും സ്‌കോര്‍ ചെയ്തു. രണ്ടാമത്തെ കളിയില്‍ ഗോകുലം എഫ്.സിയെ ഒരു ഗോളിന് കേരള പൊലീസ് പരാജയപ്പെടുത്തി. ഏഴാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെ മര്‍സൂഖ് ഹെഡ് ചെയ്ത പന്ത് മനോഹരമായി സിസര്‍കട്ട് ചെയ്ത് ഫിറോസ് കളത്തിങ്ങലാണ് ഗോള്‍ നേടിയത്. മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ആസിഫ് സഹീര്‍, മലപ്പുറം അസീസ്, ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍, ജസീര്‍ കരണത്ത് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാനുള്ള മൊമേൻറാ പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ നല്‍കി. ജില്ലയില്‍ നിന്നുള്ള ആദ്യ ഫിഫ റഫറി ടി.എ. ഹക്കീമിനുള്ള ഉപഹാരം കെ.ടി. ഇര്‍ഫാന്‍ സമ്മാനിച്ചു. പരിശീലകരായ സി. ഷമീല്‍, സി.ടി. അജ്മല്‍ എന്നിവരും സ്‌േനഹോപഹാരം ഏറ്റുവാങ്ങി. കെ.പി.എം. റിയാസ് കൃതജ്ഞത രേഖപ്പെടുത്തി. രാവിലെ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സൂപ്പർ അഷ്റഫ് ഉദ്ഘാടനം ചെയ്തു. സെവൻസിൽ കോട്ടക്കൽ പ്രസ് ക്ലബിനെ പരാജയപ്പെടുത്തി വളാഞ്ചേരി പ്രസ് ഫോറം ചാമ്പ്യന്മാരായി. നിയുക്ത എം.എൽ.എ കെ.എൻ.എ. ഖാദർ, കമാൽ വരദൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, ഉപ്പൂടൻ ഷൗക്കത്ത്, വി.എം. സുബൈർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.