ഒഡിഷക്കാരുടെ വിയര്‍പ്പില്‍ കുറ്റൂര്‍ പാടത്ത് നെല്ല് വിളയും

വേങ്ങര: കൃഷിപ്പണികള്‍ നടത്താന്‍ നാട്ടുകാരായ ജോലിക്കാരെ കിട്ടാതായെങ്കിലും കൃഷി ജീവിതരീതിയായി കരുതുന്ന കര്‍ഷകന്‍ തോറ്റു പിന്മാറാന്‍ തയാറായില്ല. ഒഡിഷക്കാരെയും പഞ്ചിമ ബംഗാൾ സ്വദേശികളെയും ഉപയോഗപ്പെടുത്തി ഞാറു നടീലും അനുബന്ധ ജോലികളും നടത്തുകയാണ് കുറ്റൂര്‍ സ്വദേശിയായ പി.സി. മജീദ്‌. നെല്‍കൃഷിക്ക് പേരുകേട്ട കുറ്റൂര്‍ പാടത്താണ് മജീദ്‌ പതിനഞ്ചോളം തൊഴിലാളികളെ വെച്ച് കൃഷിപ്പണികള്‍ നടത്തുന്നത്. 15 ഏക്കര്‍ സ്ഥലത്ത് ഞാറു നടാൻ മുപ്പത്തഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികളാണ് പാടത്ത് പണി ചെയ്യുന്നത്. ഇവര്‍ക്ക് ഒരു ഏക്കറിന് ഏകദേശം 8,000 രൂപയോളം കൂലി വരുമെന്ന് മജീദ് പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ പോലും വയലിൽ പണിക്കുകിട്ടാത്ത സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ നെല്‍കൃഷി തൊഴിലാളികള്‍ക്കും കേരളത്തില്‍ സാധ്യത തെളിയുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. നാട്ടിലെ കൂലിയുടെ മൂന്നിരട്ടിയോളം കൂലി ലഭിക്കുന്നു എന്നതാണ് ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിലെ കൃഷിപ്പണികളിലേക്ക് ആകര്‍ഷിക്കുന്നത്. കുറ്റൂര്‍ പാടത്ത് നെല്‍കൃഷിയില്‍ ഏര്‍പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.