തെരുവുനായ്​ ആക്രമണം; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്

തെരുവുനായ് ആക്രമണം; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക് കളമശ്ശേരി: പള്ളിലാംകര പൈപ്പ്ലൈൻ റോഡിൽ തെരുവുനായ് ആക്രമണത്തിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ഏഴ് മുതൽ ഒമ്പത് വരെയായിരുന്നു നായുടെ ആക്രമണം. പള്ളിലാംകര സ്വദേശികളായ ഗോപാലകൃഷ്ണൻ (63), വീരപ്രസാദ് (40), ഗീത ( 26), ഡെൽവിൻ (3), കൃഷ്ണപാൽ (32), ഗീത ( 26), ബിജോയ് സാം ജോർജ് (26) അസം സ്വദേശിനി ബുളി (26) എന്നിവരാണ് പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ഗോപാലകൃഷ്ണൻ രാവിലെ ഏഴിന് തോഷിബ റോഡിലൂടെ നടക്കുേമ്പാഴാണ് നായ് കാലിൽ കടിച്ചത്. തുടർന്ന് പൈപ്പ്ലൈൻ റോഡിലേക്ക് കടന്ന നായ് വീരപ്രസാദ്, കൃഷ്ണ പാൽ, ഗീത, ഡെൽവിൻ എന്നിവരെ കടിച്ചു. ഒമ്പത് മണിയോടെ സമീപത്തെ പള്ളിൽ കയറിയാണ് പ്രാർഥനക്കെത്തിയ ബിജോയ് സാം ജോർജിനെ ആക്രമിച്ചത്. ഇവിടെനിന്ന് പുറത്തുകടന്ന് വീടിന് മുന്നിൽനിന്ന അസം സ്വദേശിനിയെ ആക്രമിച്ചു. ഇവരുടെ രണ്ട് കാലിലും കൈക്കും കടിയേറ്റു. ഒടുവിൽ നായയെ നാട്ടുകാർ തല്ലിക്കൊന്നു. തോഷിബ, പൈപ്പ് ലൈൻ, എച്ച്.എം.ടി– മെഡിക്കൽ കോളജ് റോഡരികിൽ മാലിന്യം തള്ളുന്നതിനാൽ തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. നായ്ക്കളെ പിടികൂടാൻ നഗരസഭ പല പദ്ധതികളും ആവിഷ്കരിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.