ഫോൺവിളി: 144 പേർക്ക് ലൈസൻസ് പോയി

മലപ്പുറം: വാഹനമോടിക്കുമ്പോൾ ഫോൺ വിളിച്ച 144 പേർക്ക് ലൈസൻസ് പോയി. പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, നിലമ്പൂർ മലപ്പുറം ഓഫിസുകൾക്ക് കീഴിൽ ഒക്ടോബറിലെ കേസുകളാണിത്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് 123 പേർക്കും അമിത വേഗത്തിന് 18 പേർക്കും മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് 12 പേർക്കും അമിത ഭാരം കയറ്റിയതിന് ഏഴുപേർക്കും ലൈസൻസ് നഷ്ടമായി. ട്രാഫിക് ലൈറ്റ് മറികടന്നതിന് അഞ്ചുപേരുടെ അടക്കം ആകെ 309 പേർക്കാണ് ഒക്ടോബറിൽ ലൈസൻസ് നഷ്ടമായത്. സ്ഥിരമായി നിയമലംഘനം നടത്തുന്നവരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിരീക്ഷിച്ച് വരികയാണ്. സ്കൂൾ, കോളജ് പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. പൊലീസിനും ആർ.ടി.ഒക്കും കാമറ ഘടിപ്പിച്ച വാഹനം എത്തിയതോടെ പരിശോധന ഫലവത്താകുന്നതായി ആർ.ടി.ഒ കെ.എം. ഷാജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.