വോട്ടര്‍ പട്ടിക പുതുക്കുന്നു; കരട് പട്ടിക 31ന്

മലപ്പുറം: ജില്ലയില്‍ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി സംയുക്ത വോട്ടര്‍ പട്ടിക തയാറാക്കാന്‍ ഇലക്ഷന്‍ വിഭാഗം ഒരുക്കം തുടങ്ങി. ഇതിന്‍െറ ഭാഗമായി ഒക്ടോബര്‍ 31ന് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിക്കും. കരട് പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും. തുടര്‍ന്ന് നവംബര്‍ 30 വരെ പട്ടികയില്‍ പുതിയ ആളുകളെ ചേര്‍ക്കാനും പരാതി സമര്‍പ്പിക്കാനും സമയം നല്‍കും. ഓണ്‍ലൈനിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. www.ceo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 24 മണിക്കൂറും അപേക്ഷിക്കാം. ഫോട്ടേയും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. നവംബര്‍ അഞ്ച്, 19 തീയതികളില്‍ പ്രത്യേക ഗ്രാമസഭ ചേര്‍ന്ന് വോട്ടര്‍ പട്ടിക പരിശോധിക്കാം. ഡിസംബര്‍ 15നാണ് പരാതികളിലും അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിക്കുക. ഡിസംബര്‍ 31 മുതല്‍ പുതിയ പട്ടിക തയാറാക്കാനുള്ള നടപടികളാരംഭിക്കും. അന്തിമ വോട്ടര്‍ പട്ടിക 2017 ജനുവരി 14ന് പ്രസിദ്ധീകരിക്കും. നിലവില്‍ 2,298 ബൂത്തുകളാണ് ജില്ലയിലുള്ളത്. പുതിയ പട്ടിക വരുന്നതോടെ 1400ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബുത്തുകള്‍ വിഭജിക്കുന്നതു മൂലം ഏകദേശം 400 ബൂത്തുകളുടെ വര്‍ധന ജില്ലയിലുണ്ടാകും. ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ വി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി. വേണുഗോപാല്‍ (സി.പി.എം), അരിമ്പ്ര മുഹമ്മദ് (മുസ്ലിം ലീഗ്), സി.എച്ച്. നൗഷാദ് (സി.പി.ഐ), വേണുഗോപാല്‍ (ബി.ജെ.പി), എം.സി. ഉണ്ണികൃഷ്ണന്‍ (എന്‍.സി.പി), കെ.പി.എ നാസര്‍ (കേരള കോണ്‍ഗ്രസ്-എം), പി. മുഹമ്മദാലി (ആര്‍.എസ്.പി.) ഇ.സി. കുട്ടി (ബി.എസ്.പി) എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.