മലയോര മേഖലയിലെ കര്‍ഷക കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍

എടക്കര: മലയോര മേഖലയിലെ നിരവധി കര്‍ഷക കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. നിലമ്പൂര്‍ നോര്‍ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് പരിധിയിലെ എടവണ്ണ, നിലമ്പൂര്‍, വഴിക്കടവ് റേഞ്ച് ഓഫിസുകള്‍ക്ക് കീഴില്‍ വരുന്ന പ്രദേശത്തെ നിരവധി കുടിയേറ്റ കര്‍ഷക കുടുംബങ്ങള്‍ക്കാണ് വനംവകുപ്പ് നോട്ടീസ് നല്‍കിയത്. 1977 ജനുവരി ഒന്നിന് ശേഷമുള്ള എല്ലാ വനം കൈയേറ്റങ്ങളും ഹൈകോടതിയിലെ കേസുകളിലെ 2015 സെപ്റ്റംബര്‍ നാലിലെ ഉത്തരവ് പ്രകാരം നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം ഒഴിയണമെന്നാണ് നിലമ്പൂര്‍ നോര്‍ത് ഡി.എഫ്.ഒ ഡോ. ആര്‍. ആടലരശന്‍ ഒപ്പിട്ട് നല്‍കിയ നോട്ടീസില്‍ പറയുന്നത്. അല്ളെങ്കില്‍ മുന്നറിയിപ്പ് കൂടാതെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് ഇതേ രീതിയില്‍ അതിര്‍ത്തി നിര്‍ണയം നടത്താന്‍ വനം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ പ്രതിഷേധം കാരണം നീക്കം ഉപേക്ഷിച്ചു. അന്ന് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്‍െറ നേതൃത്വത്തില്‍ ഉന്നത വനം ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച നടത്തിയെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. വനംവകുപ്പ് നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശത്തെ നാട്ടുകാര്‍ കര്‍ഷകസംഘത്തിന്‍െറ നേതൃത്വത്തില്‍ രണ്ടുതവണ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സമരവുമായി രംഗത്തുവന്നിരുന്നു. കുറുമ്പലങ്ങോട്, പോത്തുകല്‍ വില്ളേജുകളില്‍പ്പെട്ട മലാംകുണ്ട്, അതിരുകുറ്റി, മുരുകാഞ്ഞിരം, എരുമമുണ്ട, കാഞ്ഞിരപ്പുഴ, കുനിപ്പാല, മുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിലാണ് വനാതിര്‍ത്തി നിര്‍ണയം നടത്താനത്തെിയിരുന്നത്. പിന്നീട് 2014 ഡിസംബറിലും മുന്നറിയിപ്പില്ലാതെ വീണ്ടും അതിര്‍ത്തി നിര്‍ണയം നടത്താന്‍ വനംവകുപ്പ് ശ്രമമാരംഭിക്കുകയായിരുന്നു. വന്‍കിട കുടിയേറ്റങ്ങള്‍ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാണെങ്കിലും ചെറുകിട നാമമാത്ര കര്‍ഷകരാണ് പ്രദേശത്തേറെ. അഞ്ചും പത്തും സെന്‍റില്‍ വീട് വെച്ച് താമസിക്കുന്നവരാണ് കൂടുതല്‍. ഇവരെ കുടിയൊഴിപ്പിക്കുക അസാധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. 1977ലെ വനാതിര്‍ത്തി സര്‍വേ പ്രകാരമാണ് ഇപ്പോള്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നത്. ഇതുപ്രകാരം അതിര്‍ത്തി നിര്‍ണയം നടത്തിയാല്‍ 500 ഏക്കറിലധികം കൃഷിഭൂമി നിക്ഷിപ്ത വനത്തിന്‍െറ ഭാഗമാകും. കാലങ്ങളായി കൈവശം വെച്ചും നികുതിയടച്ചും പോരുന്ന കര്‍ഷകരുടെ ഭൂമിയാണ് ഇതുവഴി നഷ്ടപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.