മലപ്പുറം: കോട്ടക്കുന്നിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് നഗരസഭ ഏറ്റെടുക്കുന്നത് വൈകും. കോട്ടക്കുന്നിനോട് ചേര്‍ന്നുള്ള ആറ് ഏക്കര്‍ സ്ഥലം വീണ്ടും ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. 2009ലാണ് ആറ് ഏക്കര്‍ സ്ഥലം ഡി.ടി.പി.സി നഗരസഭക്ക് പാട്ടത്തിന് നല്‍കുന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അമ്യൂസ്മെന്‍റ് പാര്‍ക്ക് നഷ്ടത്തിലായതോടെ ഈ സ്ഥലം ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ് 2013 മുതല്‍. 2015 മാര്‍ച്ചില്‍ ഡി.ടി.പി.സിയുമായുള്ള പാട്ടക്കരാര്‍ കാലാവധി അവസാനിക്കുകയും ചെയ്തു. ഡി.ടി.പി.സിയുമായി കരാര്‍ പുതുക്കേണ്ടെന്ന മുന്‍ കൗണ്‍സില്‍ തീരുമാനപ്രകാരം പാട്ട കരാര്‍ പുതുക്കിയിരുന്നില്ല. അതിനിടെ പാര്‍ക്ക് പൊളിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയും പ്രവൃത്തി ആരംഭിച്ചിട്ടില്ല. എന്നാല്‍, നഗരസഭയുടെ പുതിയ ഭരണ നേതൃത്വം ജില്ലാ ആസ്ഥാനത്തുള്ള ഈ സ്ഥലം വിട്ടുനല്‍കേണ്ടെന്ന തീരുമാനമാണ് കൈക്കൊണ്ടത്. പുതിയ തീരുമാനം അറിയിച്ചുള്ള കത്ത് ഡി.ടി.പി.സിക്ക് നല്‍കിയതായി നഗരസഭാ അധികൃതര്‍ പറയുന്നു. എന്നാല്‍, നഗരസഭയില്‍നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ളെന്നാണ് ഡി.ടി.പി.സി അധികൃതര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ തീരുമാനപ്രകാരം മാത്രമേ സ്ഥലം വീണ്ടും ഏറ്റെടുക്കാന്‍ സാധിക്കൂ. ഈ സ്ഥലത്ത് കണ്‍വെന്‍ഷന്‍ സെന്‍ററോ ഓപണ്‍ ഓഡിറ്റോറിയമോ നിര്‍മിക്കാനാണ് നഗരസഭയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.