പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തല്‍: കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് കൊണ്ടുവന്നത് ബിഗ്ഷോപ്പറില്‍

നിലമ്പൂര്‍: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റിലായ വാര്‍ത്ത നാടിനെ നടുക്കി. കുഞ്ഞിനെ ബിഗ്ഷോപ്പറില്‍ കിടത്തിയാണ് ആശുപത്രിയില്‍നിന്ന് ശാരദ മടങ്ങിയത്. പ്രസവവേദന അനുഭവപ്പെട്ട ശാരദ ബന്ധുവായ യുവാവ് ഏര്‍പ്പെടുത്തിയ ജീപ്പില്‍ മുക്കത്തെ സര്‍ക്കാര്‍ ആശുപത്രിയിലത്തെിയത് അമ്മയോടൊപ്പമായിരുന്നു. കുഞ്ഞിന് ഭാരക്കുറവായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലത്തെിയതും അമ്മയോടൊപ്പമാണ്. അടുത്ത ബന്ധുകളെ പോലും വിവരം അറിയിച്ചിരുന്നില്ല. ഡിസ്ചാര്‍ജായി കെ.എസ്.ആര്‍.ടി.സി ബസില്‍ ഞായറാഴ്ച കക്കാടംപൊയില്‍ വന്നിറങ്ങുമ്പോള്‍ ശാരദയുടെ കൈയില്‍ ബിഗ്ഷോപ്പറുണ്ടായിരുന്നു. ഇതിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്തു. കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നാണ് ശാരദ പറഞ്ഞത്. എന്നാല്‍, പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മൂക്കില്‍ രക്തസ്രാവം ഉള്ളതിനാല്‍ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇതേക്കുറിച്ച് കൃത്യമായി പറയാനാവൂവെന്ന് സി.ഐ കെ.ടി സജീവന്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ചയാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.