തവനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന്

എടപ്പാള്‍: തവനൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എം പിടിച്ചെടുത്തു. വൈസ് പ്രസിഡന്‍റ് മുസ്ലിം ലീഗിലെ സുബൈദ ഉണ്ണീന്‍കുട്ടിക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കും മുമ്പെ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് തവനൂരിന്‍െറ ഭരണം സി.പി.എമ്മിന് ലഭിച്ചത്. 19 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിനും യു.ഡി.എഫിനും ഒമ്പത് അംഗങ്ങള്‍ വീതമാണുള്ളത്. ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥിയായി വിജയിച്ച സി.പി.എമ്മുകാരനായിരുന്ന കെ.പി. സുബ്രഹ്മണ്യന്‍ യു.ഡി.എഫിന് പിന്തുണ നല്‍കി. തുടര്‍ന്നാണ് കെ.പി. സുബ്രഹ്മണ്യന്‍ പ്രസിഡന്‍റായും സുബൈദ ഉണ്ണീന്‍കുട്ടി വൈസ് പ്രസിഡന്‍റായും യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഏതാനും മാസം മുമ്പ് സുബ്രഹ്മണ്യന്‍ യു.ഡി.എഫിന് പിന്തുണ പിന്‍വലിച്ചതോടെ ഭരണം തുലാസിലായി. ഇതിനിടെയാണ് സി.പി.എം വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. സുബൈദയുടെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. രണ്ടാം വാര്‍ഡംഗം സി.പി.എമ്മിലെ നസീറ വൈസ് പ്രസിഡന്‍റാകാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.