മങ്ങാട്ടുമുറി സ്കൂള്‍ അടച്ചുപൂട്ടല്‍: അടച്ചുപൂട്ടലിന് സഹായകമായത് മുന്‍ സര്‍ക്കാറിന്‍െറ നിലപാട്

കൊണ്ടോട്ടി: സാധാരണക്കാര്‍ പഠിക്കുന്ന ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍ അടച്ചുപൂട്ടുന്നതിലേക്ക് എത്തിച്ചത് മുന്‍ സര്‍ക്കാറിന്‍െറ നിലപാടുകള്‍. 2011ലാണ് നഷ്ടത്തിലാണെന്ന വാദം ഉന്നയിച്ച് മാനേജര്‍ ഹൈകോടതിയെ സമീപിച്ചത്. മാനേജര്‍ക്ക് അനുകൂല വിധിയാണ് തുടക്കത്തില്‍തന്നെ ലഭിച്ചത്. സിംഗിള്‍ ബെഞ്ചിന്‍െറ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഇവിടെയും വിധി മാനേജര്‍ക്ക് അനുകൂലമായി. തുടര്‍ന്ന് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അപ്പീല്‍ നല്‍കേണ്ടെന്ന തീരുമാനമായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍േറത്. സ്കൂള്‍ അടച്ചുപൂട്ടരുതെന്നും നിലനിര്‍ത്തണമെന്നും സ്ഥലം എം.എല്‍.എയായ കെ. മുഹമ്മദുണ്ണി ഹാജി ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പോ സര്‍ക്കാറോ കാര്യമായെടുത്തില്ല. ഇദ്ദേഹം മൂന്നുതവണ നിയമസഭയില്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.