പുതുപൊന്നാനി: പൊന്നാനിയിലും പുതുപൊന്നാനിയിലും പൂവാലന്മാരുടെ ശല്യം വര്‍ധിക്കുന്നതായി പരാതി ശക്തം. രാവിലെയും വൈകീട്ടുമാണ് ശല്യം കൂടുതല്‍. വഴിയോരങ്ങളിലൂടെ സ്വസ്ഥമായി സഞ്ചരിക്കാന്‍ വിദ്യാര്‍ഥിനികള്‍ക്ക് സാധിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ സ്കൂളിന് മുന്നിലൂടെ അമിത വേഗതയില്‍ ബൈക്ക് ഓടിച്ച് സാഹസികത കാണിക്കുന്ന പൂവാലന്മാരാണ് കൂടുതല്‍. സ്കൂള്‍ യൂനിഫോമിലും വിലസുന്നവര്‍ വിരളമല്ല. ദിവസങ്ങള്‍ക്ക് മുമ്പ് രണ്ടു സ്കൂള്‍ വിദ്യാര്‍ഥികള്‍ ബൈക്ക് വേഗത്തില്‍ ഓടിച്ച് വീണ് പരിക്കേറ്റിരുന്നു. ബൈക്കിന്‍െറ സൈലന്‍സറില്‍ ഫില്‍ട്ടര്‍ ചെയ്ത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരും കുറവല്ല. വേഗത്തില്‍ സഞ്ചരിക്കുന്ന ബൈക്കിന്‍െറ സ്റ്റാന്‍ഡ് നിലത്തുരസി തീ നാളങ്ങള്‍ സൃഷ്ടിക്കുന്നവരുമുണ്ട്. പൊന്നാനിയില്‍ ട്രാഫിക് പൊലീസിന്‍െറ അഭാവമാണ് പൂവാല ശല്യം വര്‍ധിക്കാന്‍ കാരണമെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.