കാളികാവ്: ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കള്‍ക്ക് ഭൂരേഖയില്‍ നിലം എന്ന് രേഖപ്പെടുത്തിയതിന്‍െറ പേരില്‍ വീട് നിര്‍മാണത്തിനുണ്ടായിരുന്ന തടസ്സം നീങ്ങി. കാളികാവ് ബ്ളോക്ക് പഞ്ചായത്ത് അധികൃതരുടെ അപേക്ഷ പ്രകാരം ജില്ലാ കലക്ടര്‍ ടി. ഭാസ്കരനാണ് ഇതുസംബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് ഉത്തരവിറക്കിയത്. ഐ.എ.വൈ പദ്ധതിയില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ള ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിനുള്ള മൂന്ന് സെന്‍റ് സ്ഥലത്തിന്‍െറ കൈവശരേഖയില്‍ നിലം എന്നുണ്ടെങ്കിലും വീട് വെക്കാന്‍ അനുമതി നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ബന്ധപ്പെട്ട ബി.ഡി.ഒ മാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും ഭൂരേഖയില്‍ നിലമെന്ന് രേഖപ്പെടുത്തിയതിന്‍െറ പേരില്‍ നിരവധി പേര്‍ക്ക് വീട് പണിയാനാകാത്ത അവസ്ഥയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.