കോമണ്‍ സര്‍വിസ് സെന്‍റര്‍ തട്ടിപ്പ് പൊളിഞ്ഞത് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം

വണ്ടൂര്‍: കോമണ്‍ സര്‍വിസ് സെന്‍ററിന്‍െറ പേരില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ പ്രതികള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി സൂചന. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരില്‍ നിന്നും കണ്ടെടുത്ത ഡയറി പരിശോധിച്ചപ്പോഴുമാണ് ഇതു സംബന്ധിച്ച് പൊലീസിനു സൂചന ലഭിച്ചത്. കേസിലെ മുഖ്യ പ്രതിയും ദേശീയ ജനാധിപത്യ സഖ്യം കോഴിക്കോട് ജില്ല കണ്‍വീനറുമായ കരുവാഞ്ചേരി ആര്‍സു വീട്ടില്‍ മുഹമ്മദ് ഇഖ്ബാല്‍ഖാന്‍ രാഷട്രീയ സ്വാധീനമുപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ടവേര കാറില്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിങ് കമ്മിറ്റി അംഗമായതിനാലാണ് സ്റ്റിക്കര്‍ പതിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇയാളുടെ ബന്ധുവും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ ആദിലിന്‍െറ ഡയറി പരിശോധിച്ചതില്‍ നിന്നും പലരില്‍ നിന്നായി പണം വാങ്ങിയതിന്‍െറ രേഖകള്‍ ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിക്കൊടുക്കുന്നതിനു പണം പിരച്ചതാണിതെന്ന് സൂചനയുള്ളതായി പൊലീസ് പറഞ്ഞു. കോഴിക്കോടുള്ള കോമണ്‍ സര്‍വിസ് സെന്‍റര്‍ തന്‍േറതെന്ന് പരിചയപ്പെടുത്തി പലരേയും ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കരുവാരകുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്നു ഉണ്ണീന്‍കുട്ടി. നൗഷാദ് സഹകരണ ബാങ്ക് ജീവനക്കാരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.