തിരുനാവായ: കൊടക്കലില്‍, സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പത്ത് സെന്‍റ് കുടികിടപ്പ് പട്ടയം കിട്ടി വര്‍ഷങ്ങളോളമായി താമസിച്ച് വരുന്നവര്‍ക്ക് ബന്ധപ്പെട്ട വില്ളേജ് ഓഫിസില്‍നിന്ന് കൈവശ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ളെന്ന് പരാതി. എസ്.സി വിഭാഗത്തില്‍പ്പെട്ട അഴകത്തുകളം കോച്ചി, കാളി, ഭരതന്‍ എന്നിവര്‍ക്കാണ് ഈ ഗതി. ഇതുമൂലം ഇവര്‍ക്ക് സര്‍ക്കാറില്‍നിന്നും മറ്റും ലഭിക്കേണ്ട പല ആനുകൂല്യങ്ങളും കിട്ടാതെ പോകുന്നതായി ഇവര്‍ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാനായി വില്ളേജ്, താലൂക്ക്, ആര്‍.ഡി.ഒ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ളെന്നും ഇവര്‍ പരിതപിക്കുന്നു. കൊടക്കലില്‍ ഓട്ടുകമ്പനിയുടെ അധീനതയിലുണ്ടായിരുന്ന 322/4 സര്‍വേ നമ്പറില്‍ വന്നതാണ് ഇവര്‍ക്ക് വിനയായത്. ഈ ഭൂമിയില്‍ വര്‍ഷങ്ങളോളമായി അധിവസിക്കുന്ന 85ഓളം കുടുംബങ്ങള്‍ക്കും നികുതി സ്വീകരിക്കാത്തതും കൈവശ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതുമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ആധാരങ്ങളുള്ള ഇവരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.