കോട്ടപ്പടി സ്റ്റാന്‍ഡില്‍ ബസുകള്‍ നീന്തുന്നു

മലപ്പുറം: നഗരസഭയുടെയും ട്രാഫിക് പൊലീസിന്‍െറയും കര്‍ശന നിര്‍ദേശത്തിന് ശേഷം ബസുകള്‍ പ്രവേശിച്ചുതുടങ്ങിയ നഗരസഭാ ബസ്സ്റ്റാന്‍ഡ് പൊട്ടിപ്പൊളിഞ്ഞ് നാശത്തിലേക്ക്. ചെറുമഴ ചാറുമ്പോഴേക്കും വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളാണെങ്ങും. ആദ്യഘട്ട നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് സ്റ്റാന്‍ഡ് തകര്‍ന്നത്. ഇവിടെയത്തെുന്ന ബസുകള്‍ തകരാറിലാകുന്നതും പതിവാണ്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്. നഗരസഭാ കാര്യാലയത്തിന് തൊട്ടടുത്തുള്ള സ്റ്റാന്‍ഡിനെ ദീര്‍ഘദൂര ബസുകള്‍ കാലങ്ങളായി അവഗണിക്കവെയാണ് നഗരസഭയും ട്രാഫിക് പൊലീസും കര്‍ശന നിര്‍ദേശം നല്‍കിയത്. എന്നാലിപ്പോള്‍ രണ്ട് ദിവസം സ്റ്റാന്‍ഡിലത്തെിയാല്‍ മൂന്നാംദിവസം വര്‍ക്ഷോപ്പിലത്തെിക്കണമെന്നതാണ് സ്ഥിതിയെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിറയെ യാത്രക്കാരുമായി വരുന്ന പല ബസുകളുടെയും ലീഫ് (ആക്സിലില്‍ ഘടിപ്പിക്കുന്ന ഇരുമ്പുപാളി) കുഴിയില്‍ ചാടി പൊട്ടിയിട്ടുണ്ട്. അതേസമയം, 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ 58 ലക്ഷം രൂപ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നിര്‍മാണത്തിന് നീക്കിവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.