വിദ്യാര്‍ഥികളുടെ പരാതിയില്‍ ലഹരിവസ്തുക്കള്‍ പിടികൂടി

പെരിന്തല്‍മണ്ണ: എക്സൈസ് അധികൃതര്‍ വിവിധ സ്കൂളുകളില്‍ സ്ഥാപിച്ച ലഹരിവിരുദ്ധ പരാതി പെട്ടിയില്‍നിന്നുള്ള സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കള്‍ പിടികൂടി. എട്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. അങ്ങാടിപ്പുറം, മൂര്‍ക്കനാട്, വെങ്ങാട് ഭാഗങ്ങളിലെ വിവിധ കടകളിലാണ് എക്സൈസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. 1000 പാക്കറ്റ് ഹാന്‍സ്, പാന്‍ പരാഗ് എന്നിവ പിടികൂടി. വിദ്യാര്‍ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, വില്‍പനരീതി, സമയം തുടങ്ങിയ വിവരങ്ങള്‍ പരാതിയിലുണ്ടായിരുന്നത് ഏറെ സഹായകമായി. ലഹരി ഉപയോഗത്തെക്കുറിച്ചും വില്‍പന സംബന്ധിച്ചും എക്സൈസിന് രഹസ്യവിവരം നല്‍കുന്നതിനായാണ് പെരിന്തല്‍മണ്ണയിലും പരിസര പഞ്ചായത്തുകളിലുമുള്ള സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ പരാതിപ്പെട്ടി സ്ഥാപിച്ചത്. പരിശോധനക്ക് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ വി.വി. പ്രസന്നകുമാര്‍, ടി. മൊയ്തു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എം. ശിവപ്രകാശ്, സജയകുമാര്‍, പി. അനീഷ് കുമാര്‍, ഡി. ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.