നിലമ്പൂര്‍: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന എട്ട് ലക്ഷത്തോളം രൂപയുടെ ബീഡി വഴിക്കടവ് അതിര്‍ത്തിയിലെ എക്സൈസ് ചെക്പോസ്റ്റില്‍ പിടികൂടി. ബംഗളൂരുവില്‍നിന്ന് അങ്കമാലിയിലേക്ക് മരുന്നുകളുമായി വരികയായിരുന്ന മിനി ലോറിയില്‍ നിന്നാണ് ബീഡി പിടികൂടിയത്. 15 ചാക്കുകളിലായാണിത് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. മരുന്നുകള്‍ക്ക് ബില്ല് ഉണ്ടെങ്കിലും ബീഡി ബില്ലുകളില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ളെന്നായിരുന്നു വാഹനത്തിലുണ്ടായിരുന്നവരുടെ മറുപടി. ബീഡിയും വാഹനവും പിന്നീട് വില്‍പന നികുതി വകുപ്പിന് കൈമാറി. നികുതി അടച്ചാല്‍ വാഹനവും തൊണ്ടിമുതലും വിട്ടുനല്‍കുന്നതില്‍ തടസ്സമില്ളെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.