മഞ്ചേരി: മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് സമരത്തിലെ മുന്‍നിരക്കാരിലൊരാളായ വാഴക്കാട് വലിയതൊടിക മോയിന്‍ ബാപ്പു പി.ഡി.പി സ്ഥാനാര്‍ഥിയായി ഇത്തവണ മഞ്ചേരിയുടെ അങ്കത്തട്ടില്‍. മുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ മുന്നേറിയെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള പുറപ്പാടിലാണ് അദ്ദേഹം. 1996ല്‍ ബേപ്പൂരില്‍നിന്ന് മത്സരിച്ചിരുന്നു. പതിനായിരത്തില്‍ പരം വോട്ട് നേടി. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജാഥ നടത്തിയിട്ടുണ്ട്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി നിരാഹാരവും നടത്തി. പി.ഡി.പി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. മഞ്ചേരിയിലെ കുരിക്കള്‍ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം കഴിഞ്ഞദിവസം മുന്‍ എം.എല്‍.എ എം.പി.എം. ഇസ്ഹാഖ് കുരിക്കളുടെ വീട്ടിലത്തെി അനുഗ്രഹം തേടി. പി.ഡി.പി മണ്ഡലം സെക്രട്ടറി സലീം മേച്ചേരി, അസ്കര്‍ കണ്ണിയന്‍, മാലിക് മഠത്തില്‍, സല്‍മാന്‍ കുമ്മാളി എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.