തിരൂര്‍: കുഴല്‍പ്പണം കടത്തിന് വാഹനങ്ങളില്‍ സ്വകാര്യ അറകള്‍ നിര്‍മിച്ചുനല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. തലക്കടത്തൂരില്‍നിന്ന് പിടിയിലായ കുഴല്‍പ്പണ സംഘത്തില്‍നിന്നാണ് രഹസ്യ അറ നിര്‍മാണ സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇത്തരം സംഘങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. തലക്കടത്തൂരില്‍നിന്ന് പിടിയിലായ സ്വിഫ്റ്റ് കാറിന്‍െറ ഡാഷ്ബോര്‍ഡാണ് രഹസ്യ അറയാക്കി മാറ്റിയിരുന്നത്. ഫസ്റ്റ് എയ്ഡ് ബോക്സിനുള്ളിലായിരുന്നു ഇതിന്‍െറ നിയന്ത്രണം. ബോക്സിനകത്തേക്ക് കൈ കടത്തി ഒരു ലിവര്‍ വലിച്ചാല്‍ ഡാഷ്ബോര്‍ഡിന്‍െറ മുകള്‍ ഭാഗം തുറന്നുവരുന്ന രീതിയിലാണ് അറ ഒരുക്കിയിരുന്നത്. വലിയ ബോക്സില്‍ ധാരാളം പണം ഒളിപ്പിക്കാനാകും. സ്വിഫ്റ്റ് കാറിന്‍െറ ഡാഷ്ബോര്‍ഡ് വലുതായതിനാല്‍ ഇത്തരം അറ നിര്‍മാണം എളുപ്പമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. തലക്കടത്തൂരില്‍ പിടിയിലായ സംഘത്തെ നയിച്ചിരുന്നത് മുഹമ്മദ് നയീമാണെന്ന് പൊലീസ് അറിയിച്ചു. നയീമിന്‍െറ ബന്ധുവിന്‍െറ പേരിലുള്ളതാണ് കാര്‍. ഇയാള്‍ക്ക് സംഘവുമായി നേരിട്ട് ബന്ധമില്ളെന്നാണ് പൊലീസ് കരുതുന്നത്. നയീം കൊടുവള്ളിയില്‍നിന്ന് സുഹൃത്ത് മുഖേനയാണ് രഹസ്യ അറയുണ്ടാക്കിയതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.