പെരുമ്പടപ്പ്: കോഴിക്കോട് സാമൂതിരി രാജാവിന്‍െറ പെരുമ്പടപ്പ് സ്വരൂപത്തിന്‍െറ ശേഷിപ്പുകളിലൊന്നായ പെരുമ്പടപ്പ് വലിയ കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. വില്ളേജ് രേഖയില്‍ 40 സെന്‍റ് വിസ്തൃതിയുള്ള കുളം സംരക്ഷിക്കാത്തതിനാല്‍ നാശത്തിന്‍െറ വക്കിലാണ്. പെരുമ്പടപ്പ് വില്ളേജ് ഓഫിസിനോട് ചേര്‍ന്ന് സര്‍വേ നമ്പര്‍ 108/4ല്‍ വെട്ടം 40 സെന്‍റ് നികുതി അടക്കാത്ത ഭൂമിയാണ്. കുളം സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടും വില്ളേജ് അധികൃതര്‍ നിലപാട് എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. സാമൂതിരി രാജവംശത്തിന്‍െറ പ്രധാന ശേഷിപ്പുകള്‍ കണ്ടത്തൊന്‍ വന്നേരി മേഖലയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തി ചരിത്ര സ്മാരകങ്ങള്‍ തിരിച്ചുപിടിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്‍െറ ‘വലിയ കിണര്‍’ സംരക്ഷിത കേന്ദ്രമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കോഴിക്കോട് സാമൂതിരിയുടെ പെരുമ്പടപ്പ് സ്വരൂപത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും കണ്ടത്തെി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വന്നേരി നാട് പൈതൃക സംരക്ഷണ സമിതി കേന്ദ്രപുരാവസ്തു വകുപ്പിനും കേന്ദ്രമന്ത്രിക്കും നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.