പെരിന്തല്‍മണ്ണ: മേല്‍പ്പാലം നിര്‍മാണസ്ഥലത്തും ജൂബിലിറോഡ് മുതല്‍ അങ്ങാടിപ്പുറം ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലും റോഡിലെ കുഴികള്‍ ഉടന്‍ അടപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി മഞ്ഞളാംകുഴി അലി വാക്ക് പാലിച്ചില്ല. മൂന്നാഴ്ച മുമ്പ് മേല്‍പ്പാലം നിര്‍മാണ പുരോഗതി വിലയിരുത്താനത്തെിയപ്പോഴാണ് കുഴി അടപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയത്. തളി ജങ്ഷനിലെ ഓട്ടോസ്റ്റാന്‍ഡിലും വന്‍കുഴികള്‍ രൂപപ്പെട്ടു. ഈഭാഗങ്ങളിലെ കുഴി അടപ്പിക്കാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജൂബിലി ജങ്ഷനിലെ കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. മേല്‍പ്പാലം നിര്‍മാണം ദ്രുതഗതിയില്‍ മുന്നേറുകയാണ്. ഇതിനിടയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം നിര്‍മാണ സാമഗ്രികള്‍ നീക്കം ചെയ്യല്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അങ്ങാടിപ്പുറം ജങ്ഷനില്‍നിന്ന് വളാഞ്ചേരിയിലേക്ക് തിരിയുന്ന ഭാഗത്തും വൈലോങ്ങരയിലെ റോഡിലും വന്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് മുന്നിലും അങ്ങാടിപ്പുറം ജങ്ഷനില്‍നിന്ന് തിരിയുന്ന റോഡുകളിലും സീബ്രാലൈന്‍ മാഞ്ഞതിനാല്‍ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കാന്‍ ഏറെ വിഷമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.