കോഴിക്കോട്: കോവിഡ് രോഗികളെ ചികിത്സിക്കാൻ ജില്ലയിൽ ഒരുങ്ങുന്ന ഫസ്റ്റ് ലൈന്‍ ചികിത്സകേന്ദ്രങ്ങളിലേക്ക് ഉദാരമതികളുടെ സഹായപ്രവാഹം. എന്‍.എസ്.എസ് വളൻറിയര്‍മാര്‍ രണ്ടു ദിവസംകൊണ്ട് 5790 പുതിയ ബെഡ്ഷീറ്റുകളാണ് സമാഹരിച്ച് കൈമാറിയത്. ജില്ല കലക്ടർ സാംബശിവറാവു ഏറ്റുവാങ്ങി. 4,63,200 രൂപ വിലവരുന്ന വസ്തുക്കള്‍ പൊതുജനങ്ങളുടെ സഹായത്തോടെയാണ് സമാഹരിച്ചത്. എല്‍.ആര് ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, എന്‍.എസ്.എസ് ജില്ല കോഒാഡിനേറ്റര്‍ എസ്. ശ്രീചിത്ത്, ക്ലസ്റ്റര്‍ കോഒാഡിനേറ്റര്‍ എം.കെ. ഫൈസല്‍, വളൻറിയര്‍മാരായ മുഹമ്മദ് ദാദിന്, ഫിദ പര്വീന് എന്നിവര്‍ പങ്കെടുത്തു.
ജൂലൈ 23നകം സജ്ജമാവേണ്ട ജില്ലയിലെ ഫസ്റ്റ്ലൈൻ ചികിത്സകേന്ദ്രങ്ങളിൽ മിക്കതും തയാറായിക്കഴിഞ്ഞു. റീജനൽ ഡ്രഗ് കൺട്രോൾ വിഭാഗം 1000 സോപ്പുകൾ സംഭാവന നൽകി. ഹയർസെക്കൻഡറി എൻ.എസ്.എസ് വിഭാഗം 4000 ബെഡ്ഷീറ്റുകൾകൂടി നൽകുമെന്ന് അറിയിച്ചതായി ഡെപ്യൂട്ടി കലക്ടർ അനിതകുമാരി പറഞ്ഞു. കോഴിക്കോട് ഈഗിൾസ് 250 ബെഡ്ഷീറ്റ്, 500 ടൗവ്വൽ തുടങ്ങി വിവിധ സാധനങ്ങൾ സംഭാവനയായി നൽകി.
ഉണ്ണികുളം പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സകേന്ദ്രത്തിലേക്ക് പൂനൂർ സോൺ എസ്.വൈ.എസ് സാന്ത്വനം 50 കിടക്കകൾ വാങ്ങാൻ ജനറൽ സെക്രട്ടറി സാദിഖ് സഖാഫി 30,000 രൂപയുടെ ചെക്ക് പുരുഷൻ കടലുണ്ടി എം.എൽ.എക്ക് കൈമാറി.
നാദാപുരം ഹൈടെക് കോളജിൽ ആരംഭിക്കുന്ന എഫ്.എൽ.ടി.സിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് 20 കിടക്ക, തലയണ, കട്ടിൽ എന്നിവ കൈമാറി. നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. ജമീലയിൽനിന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സഫീറ മൂന്നാംകുനി സാമഗ്രികൾ ഏറ്റുവാങ്ങി. സാധനങ്ങൾ സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര് കലക്ടറേറ്റിന് പിന്‍വശത്തെ എൻജിനീയേഴ്സ് ഹാളില്‍ സാമഗ്രികളുമായി എത്തുകയോ 97451 21244ല്‍ ബന്ധപ്പെടുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.