കോഴിക്കോട്: ജില്ലയില്‍ മൂന്നുപേർകൂടി കോവിഡ് രോഗമുക്തരായി. ചങ്ങരോത്ത് സ്വദേശിയായ 20 കാരനും അഴിയൂര്‍ സ്വദേശിയായ 41 കാരനും എടച്ചേരി സ്വദേശിയായ 35 കാരനുമാണ് ബുധനാഴ്ച രോഗമുക്തരായത്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 20 കോഴിക്കോട് സ്വദേശികളും നാല് ഇതര ജില്ലക്കാരും ഉള്‍പ്പെടെ ആകെ 24 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാലുപേരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് കോവിഡ് പോസിറ്റിവായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ബുധനാഴ്ച 18 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,016 ആയി. ജില്ലയില്‍ ആകെ 1,125 പേര്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന ആറുപേര്‍ ഉള്‍പ്പെടെ ആകെ 48 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി 71 സ്രവ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ആകെ 998 സ്രവ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 937 എണ്ണം നെഗറ്റിവാണ്. 31 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ല കൊറോണ കണ്‍ട്രോള്‍ സെല്ലിൻെറ പ്രവര്‍ത്തനം വിലയിരുത്തിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ല പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറക്കുന്നതിനായി മൻെറല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ ആറ് പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. കൂടാതെ 28 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിൻെറ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.