ബാലുശ്ശേരി: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപക കൃഷിനാശം. ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളുട െ നെല്ലറയായ കോട്ട നടവയൽ വെള്ളം കയറി വ്യാപകമായി നശിച്ചിട്ടുണ്ട്. മഞ്ഞപ്പുഴയുടെ തീരത്തെ വയലുകളിലും പറമ്പുകളിലുമായി കൃഷിചെയ്ത പച്ചക്കറി, മരച്ചീനി, ചേന, ചേമ്പ്, തുടങ്ങിയ വിവിധ കാർഷിക വിളകൾ മുഴുവനും വെള്ളപ്പൊക്കത്തിൽ നശിച്ചു. ബാലുശ്ശേരി കൃഷിഭവനു കീഴിൽ 30 ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. ഒരു ഹെക്ടർ സ്ഥലത്തുമാത്രം നാലര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷി ഓഫിസർ അറിയിച്ചു. പനങ്ങാട് കൃഷിഭവനു കീഴിൽ ഏക്കർ കണക്കിന് നെൽകൃഷി തകർന്നു. അയ്യായിരത്തിലധികം വാഴകളും നശിച്ചു. കിനാലൂർ ഭാഗത്ത് റബർ മരങ്ങളും തെങ്ങുകളും കടപുഴകിയും ഒട്ടേറെ നാശമുണ്ടായിട്ടുണ്ട്. വീടുകളിലെ തൊടികളിലുണ്ടാക്കിയ കൃഷികളും ഭൂരിഭാഗവും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.