ക്യാമ്പിൽനിന്ന് വസ്ത്രമെടുക്കാൽ പോയ യുവാവ് ഒഴുക്കിൽപെട്ട് മരിച്ച നിലയിൽ

ഫറോക്ക്: ദുരിതാശ്വാസ ക്യാമ്പിലുള്ള മാതാവിൻെറ വസ്ത്രമെടുക്കാൻ വീട്ടിലേക്ക് പോയ യുവാവ് ഒഴുക്കിൽെപട്ട് മരിച്ച നിലയിൽ. ബേപ്പൂർ തോണിച്ചിറ പൊന്നത്ത് സുബ്രഹ്മണ്യൻെറ മകൻ ലിനു (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അമ്മക്ക് വസ്ത്രമെടുക്കാൻ വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് കാണാതായ ഇദ്ദേഹത്തിനുവേണ്ടി നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിൽ രാത്രി 8.45 ഓടെ കൊല്ലേരി പാലത്തിനടുത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സാമൂഹികപ്രവർത്തകനായ ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. മാതാവ്: ലത. സഹോദരങ്ങൾ: ലാലു, ലൈജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.