പേരാമ്പ്ര: ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച നാടോടിയെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തമിഴ്നാട് സ്വദേശി മാരിയമ്മയാണ് (38) പിടിയിലായത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ ദിയ ബസിലാണ് മോഷണം. ഉേള്ള്യരിയിൽനിന്നും പേരാമ്പ്രക്ക് യാത്രചെയ്ത കണയങ്കോട് അണിമ്പ്രത്ത് ശാന്തയുടെ മൂന്നര പവെൻറ സ്വർണമാലയാണ് മോഷ്ടിച്ചത്. കരുവണ്ണൂരിൽ എത്തിയപ്പോഴാണ് മാല നഷ്ടമായത് വീട്ടമ്മ അറിയുന്നത്. മാല നഷ്ടമായത് അറിയിച്ചതോടെ ബസ് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ ടി.പി. ദിനേശൻ പ്രതിയെ അറസ്റ്റുചെയ്ത് മാല കണ്ടെടുത്തു. സ്ഥിരം മോഷ്ടാവാണ് ഈ നാടോടിയെന്ന് പൊലീസ് പറഞ്ഞു. ചുരിദാറിനു മുകളിൽ സാരി ധരിച്ചാണ് ബസിൽ കയറുക, മോഷണം നടത്തിക്കഴിഞ്ഞ് ബസിൽനിന്നിറങ്ങിയാൽ ഉടൻ സാരി അഴിച്ച് ചുരിദാറിലാവും പിന്നീടുള്ള യാത്രയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.