കോഴിക്കോട്: ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് സെപ്റ്റംബര്‍ 28ന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹരജി സ്വീകരിച്ച സുപ്രീംകോടതി വിധി ചരിത്രപ്രാധാന്യമുള്ളതാണെന്ന് കൊളത്തൂര്‍ അൈദ്വതാശ്രമം മഠാധിപതിയും ശബരിമല കര്‍മസമിതി രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഭരണഘടന ബെഞ്ചിെൻറ ഒരു വിധി തുറന്ന കോടതി പുനഃപരിശോധിക്കുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാമെന്ന സുപ്രീംകോടതിയുടെ പുതിയ തീരുമാനം തിരിച്ചറിഞ്ഞ് മണ്ഡല-മകരമാസ തീർഥാടനം പരമ്പരാഗതമായ രീതിയില്‍ ആചാരങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സുഗമമായ രീതിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. അനാവശ്യമായ പിടിവാശിയും ദുരഭിമാനവും വെടിഞ്ഞ് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാനിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.