ഇൻഷാ ലാമിയക്ക് കണ്ണീരോടെ വിട; അമൻ റാഷി സുഖം പ്രാപിക്കുന്നു

നാദാപുരം: പുറമേരി കക്കംവെള്ളിയിൽ മാതാവ് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ഇൻഷാ ലാമിയക്ക് കണ്ണീരോടെ വിട. വ്യാഴാഴ്ച ഉച്ചേയാടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പുറമേരിയിലെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രണ്ടു മണിയോടെ നാദാപുരം ജുമാമസ്ജിദ് ഖബറിടത്തിൽ മറവുചെയ്തു. ദുബൈയിലായിരുന്ന കുട്ടിയുടെ പിതാവ് മുഹമ്മദ് ഖൈസ് രാവിലെയാണ് വീട്ടിലെത്തിയത്. ഏക മകളുടെ ചേതനയറ്റ ശരീരം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോൾ മുഹമ്മദ് ഖൈസിനൊപ്പം ഒരു പ്രദേശമാകെ തേങ്ങലടക്കാൻ പാടുപെട്ടു. മാതാവിെൻറ കൊലപാതകശ്രമത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട ഇളയ മകൻ ഒന്നരവയസ്സുകാരൻ അമൻ റാഷി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.