കാർഷിക പുരോഗതി വെറും കടലാസിലൂടെ വിലയിരുത്തിയ കാലം കഴിഞ്ഞു ^മന്ത്രി

കാർഷിക പുരോഗതി വെറും കടലാസിലൂടെ വിലയിരുത്തിയ കാലം കഴിഞ്ഞു -മന്ത്രി ബാലുശ്ശേരി: കാർഷിക പുരോഗതി വെറും കടലാസിലൂടെ വിലയിരുത്തിയ കാലം കഴിഞ്ഞിരിക്കുകയാണെന്നും ഇന്ന് ഒാരോ വീട്ടിലും കാർഷികാഭിവൃദ്ധിയുടെ ഫലം ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ 1188 കുടുംബങ്ങൾക്കുള്ള ഇടവിള കൃഷി കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. കൃഷി ഒാഫിസർ പി. വിദ്യ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് കെ. ശ്രീജ, ഡി.ബി. സബിത, കെ.കെ. പരീദ്, പി.എൻ. അശോകൻ, വി.കെ. ഷീബ, എൻ.പി. ബാബു, എൻ.പി. നദീഷ് കുമാർ, കെ. ഷാജി, സി. രാജൻ, കെ.വി. ബാലൻ, വി.പി. രവി, എം.കെ. ഷമീർ, കെ.സി. ബഷീർ, കൊളോറ ശ്രീധരൻ, പി.കെ. ബാലൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് സ്വാഗതവും പെരിങ്ങിനി മാധവൻ നന്ദിയും പറഞ്ഞു. ചികിത്സ ധനസഹായം വിതരണം ചെയ്തു ബാലുശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച ചികിത്സ ധനസഹായ വിതരണം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എട്ട് വില്ലേജുകളിൽനിന്നുള്ള 124 പേർക്കാണ് ധനസഹായ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പി.എൻ. അശോകൻ, പനങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് തഹസിൽദാർ പി. പ്രേമൻ സ്വാഗതവും ഡെപ്യൂട്ടി തഹസിൽദാർ രതീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.