കോഴിക്കോട്: നിപ വൈറസിെൻറ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തി സോഫ്റ്റ്വെയർ വികസിപ്പിക്കാൻ തീരുമാനിച്ചു. നിപ സെല്ലിൽ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര -സംസ്ഥാനതല ഉന്നത ഉദ്യോഗസ്ഥരുടെയും കോഴിക്കോട് യു.എൽ സൈബർ പാർക്ക് മ്യൂസിയോണിലെ ഐ.ടി വിദഗ്ധരുടെയും യോഗത്തിലാണ് തീരുമാനം. നിപ രോഗനിയന്ത്രണത്തിെൻറ ഭാഗമായി ഇപ്പോൾ ലഭ്യമായ മുഴുവൻ വിവരങ്ങളും േക്രാഡീകരിച്ച് അവലോകനം ചെയ്യുവാനും അതുവഴി കൃത്യമായ വിവരശേഖരണം സാധ്യമാക്കാനും ഗവേഷണ പഠനമാക്കാനുള്ള അടിത്തറ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് സോഫ്റ്റ്വെയർ തയാറാക്കുന്നത്. ബോധവത്കരണ ക്ലാസ് കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ് നടത്തി. ജില്ല ഭരണകൂടവും ജില്ല മെഡിക്കൽ ഓഫിസും സംയുക്തമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ അസോ. പ്രഫസർ ലൈലാബി ഷാക്കിർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.