മലയിൽ ലക്ഷംവീട് കോളനി റോഡ്-: സി.പി.എം^സി.പി.ഐ പോര് മുറുകുന്നു; സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ സി.പി.എം പോസ്റ്റർ

മലയിൽ ലക്ഷംവീട് കോളനി റോഡ്-: സി.പി.എം-സി.പി.ഐ പോര് മുറുകുന്നു; സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ സി.പി.എം പോസ്റ്റർ നാദാപുരം: റോഡ് കൈയേറിയ വിഷയത്തിൽ സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ കല്ലാച്ചിയിൽ സി.പി.എമ്മിെൻറ പേരിൽ പോസ്റ്റർ. സി.പി.ഐ ലോക്കൽ സെക്രട്ടറി പി. ചാത്തുവിനെതിരെയാണ് പോസ്റ്ററിറങ്ങിയത്. സംഭവം സി.പി.ഐ-സി.പി.എം കൊമ്പു കോർക്കലിലേക്ക് വഴിമാറുകയാണ്. സി.പി.ഐ നാദാപുരം ലോക്കല്‍ സെക്രട്ടറിക്കെതിരായ അപവാദ പ്രചാരണം -നടത്തി കല്ലാച്ചി അങ്ങാടിയിൽ സി.പി.എമ്മിെൻറ പേരില്‍ വന്ന പോസ്റ്റര്‍ തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് സി.പി.ഐ നാദാപുരം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എമ്മിെൻറ പേരില്‍ പോസ്റ്റര്‍ പതിച്ചത് നേതൃത്വത്തിെൻറ അറിവോടെയാേണായെന്ന് അറിയിെല്ലന്നും പ്രസ്താവനയിൽ പറഞ്ഞു. പി. ചാത്തുവിെൻറ പേരിലുള്ള സ്ഥലം പല സമയത്തായി റോഡിെൻറ പേരില്‍ ഏകപക്ഷീയമായി വെട്ടുയാണ് ചെയ്തതെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി യോഗത്തിൽ കുറ്റപ്പെടുത്തി. ചാത്തുവിെൻറ കുടുംബം വീട്ടിലില്ലാത്ത ദിവസം അർധരാത്രി ക്രിമിനല്‍സംഘം കൈയേറി വെട്ടിനിരത്തുകയാണ് ചെയ്തത്. പറമ്പിലുണ്ടായിരുന്ന വലിയ വൃക്ഷങ്ങളുടെ വേരുകള്‍ അറുത്തുമാറ്റുകയും അവയെല്ലാം കടപുഴകി വീഴുകയും വീടിനോട് ചേര്‍ന്നുള്ള കെട്ടിടം തകരുകയും ചെയ്തതിനാൽ 20 -ലക്ഷം നഷ്ടമുെണ്ടന്നും യോഗം ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വത്തിലുള്ള റോഡ് നിർമാണ കമ്മിറ്റി ഇപ്പോള്‍ അനാവശ്യ വിമര്‍ശന ഉന്നയിക്കുകയാണ്. കോളനിയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മറ്റുവഴികള്‍ നിലവിലുണ്ടെങ്കിലും അത് റോഡാക്കി മാറ്റി ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതും ഇതിെൻറ ഭാഗമാണ്. പി. ചാത്തുവിെൻറ പറമ്പിൽ അതിക്രമം നടത്തിയവർക്കെതിരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. യോഗത്തില്‍ വിജയന്‍ അമ്പിടാണ്ടി അധ്യക്ഷത വഹിച്ചു. ടി. സുഗതന്‍, ടി.പി. ഷൈജു, പി.വി. കുമാരന്‍, കെ.സി. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.