പാലേരി: കുറ്റ്യാടി-ഉേള്ള്യരി സംസ്ഥാനപാതയിൽ പാറക്കടവ് കാട്ടുമണ്ണിലെ വളവിൽ മഴ പെയ്താൽ രൂപപ്പെടുന്ന വെള്ളക്കെട്ട് ഭീഷണിയാകുന്നു. 20 മീറ്ററിലധികം നീളത്തിലും രണ്ടടി ആഴത്തിലുമുള്ള വെള്ളക്കെട്ട് കാൽനടക്കാർക്കും വാഹനങ്ങൾക്കും ശല്യമായി തീർന്നിട്ടുണ്ട്. മൂന്നുവർഷം മുമ്പ് റോഡ് വീതി കൂട്ടിയപ്പോൾ ഒാവുചാൽ മുഴുവനായും കോൺക്രീറ്റ് ചെയ്തതിനാൽ വെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. രണ്ട് ഹെയർപിൻ വളവുള്ള ഇവിടെ പലപ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. ബസ് കാത്തിരിക്കാൻ വേണ്ടിയൊരു കാത്തിരിപ്പ് പാലേരി: പാലം പുതിയത്, കാണാൻ മൊഞ്ചുള്ള റോഡ്, വാഹനങ്ങൾക്ക് ചീറിപായാൻ ഏറെ സൗകര്യം, പറഞ്ഞിെട്ടന്ത് യാത്രക്കാർ എവിെട നിന്നു വാഹനത്തിൽ കയറണം, ഇറങ്ങണം, എവിടെയാണ് ബസ് നിർത്തുക എന്നൊന്നും ഒരു തിട്ടവുമില്ലാതെ യാത്രക്കാർ വെയിലത്തും മഴയത്തും അങ്ങോട്ടുമിങ്ങോട്ടും പരക്കംപായുന്നു. പുതിയപാലം വന്നതോടെ കടിയങ്ങാട് പാലത്തിെൻറ ദുർഗതിയാണിത്. നേരത്തെ പഞ്ചായത്ത് വക ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടായിരുന്നു. പുതിയ പാലം വന്നതോടെ അത് ഇടിച്ചുനിരപ്പാക്കി. പഴയ റോഡിൽനിന്ന് അഞ്ചെട്ട് മീറ്റർ ഉയരത്തിലാണ് പുതിയ പാലം. അതുകൊണ്ടുതന്നെ പഴയ കേന്ദ്രം അസ്ഥാനത്തായി. നാട്ടുകാർ താൽക്കാലിക ഷെഡ് നിർമിച്ചെങ്കിലും എതിർപ്പുള്ളവർ അത് അഗ്നിക്കിരയാക്കി. െഷഡ് എവിടെ വേണമെന്ന് അധികൃതർ സ്ഥിരീകരിക്കാത്തതിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകരായ പപ്പൻ കന്നാട്ടി, ജവാൻ അബ്ദുല്ല എന്നിവർ 31ന് തിങ്കളാഴ്ച പഞ്ചായത്ത് ഒാഫിസിനു മുന്നിൽ ഏകദിന സത്യഗ്രഹമനുഷ്ഠിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.