ദേശീയപാത സ്ഥലമെടുപ്പ് ഡിസംബറിൽ മുക്കാൽ ഭാഗവും പൂർത്തിയാകും

കോഴിക്കോട്: ദേശീയപാത വികസനത്തിനായി കൊയിലാണ്ടി, വടകര ഭാഗങ്ങളിൽ സ്ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നതായി ജില്ല ഭരണ കൂടം. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. വടകര, അഴിയൂർ ബൈപാസിെൻറയും വടകര ദേശീയപാതയുടെ മറ്റു ഭാഗങ്ങളുടെയും കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസിെൻറയും കൊയിലാണ്ടി ദേശീയപാതയുടെ മറ്റുഭാഗങ്ങളുടെയും സ്ഥലമേറ്റെടുപ്പ് പ്രവൃത്തി 75 ശതമാനം ഡിസംബർ 31നകം പൂർത്തിയാക്കാൻ കർമപദ്ധതിക്ക് യോഗം രൂപം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം സ്ഥലമെടുപ്പ് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം കൊയിലാണ്ടിയിൽ നന്തി-ചെങ്ങോട്ടുകാവ് ബൈപാസുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും. അഴിയൂർ ബൈപാസിെൻറ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.