പേരാമ്പ്ര: വെള്ളിയൂരിലെ പാരലൽ കോളജ് അധ്യാപിക പുതിയോട്ടുംകണ്ടി ജിൻസിയുടെ (26) മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിനും ലൈംഗികപീഡനത്തിനും റിമാൻഡിൽ കഴിയുന്ന പ്രതിശ്രുത വരൻ വേളം പെരുവയൽ സ്വദേശി തട്ടാെൻറ മീത്തൽ സന്ദീപിെൻറ (30) ജാമ്യാപേക്ഷ പേരാമ്പ്ര കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച ജാമ്യ ഹരജി ഫയൽ ചെയ്തെങ്കിലും വിധി പറയാൻ ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.