കോഴിക്കോട്: താമരശ്ശേരി ചുരം റോഡിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ താൽക്കാലിക സംഘത്തെ നിയമിക്കാൻ കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് നിർദേശം നൽകി. ദിവസങ്ങളായി തുടരുന്ന മഴയും മണ്ണിടിച്ചിലും ചുരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ റോഡിലെ അറ്റകുറ്റപ്പണികൾക്ക് 24 മണിക്കൂർ സംഘത്തെ നിയോഗിക്കാനാണ് പൊതുമരാമത്ത് വകുപ്പിന് കലക്ടർ നിർദേശം നൽകിയത്. താമരശ്ശേരി ചുരത്തിൽ തിങ്കളാഴ്ചയും കനത്ത മഴയാണ് അനുഭവപ്പെട്ടു.തുടർന്ന് പൊലീസിെൻറ നിർദേശപ്രകാരം കൽപറ്റ, സുൽത്താൻ ബത്തേരി ഡിപ്പോകളിൽനിന്ന് ബസുകൾ പുറപ്പെടുന്നത് കുറെ നേരത്തേക്ക് നിർത്തിവെച്ചു. താൽക്കാലികമായി ഗർത്തം അടച്ചശേഷമാണ് കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.