ഷൊർണൂർ: ചുഡുവാലത്തൂരിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച. 22.5 പവൻ ആഭരണങ്ങളും 25,000 രൂപയും നഷ്ടപ്പെട്ടു. ചുഡുവാലത്തൂർ ഞാലിൽ സോമില്ലിന് സമീപത്തെ ശ്രീസായി ഭവനിലാണ് കവർച്ച നടന്നത്. മുൻഭാഗത്തെ വാതിലിെൻറ പൂട്ടിളക്കി അകത്തുകടന്നാണ് മോഷണം നടത്തിയത്. ആഭരണങ്ങളും പണവും അലമാരയിൽ വസ്ത്രങ്ങൾക്കിടയിലാണ് സൂക്ഷിച്ചിരുന്നത്. എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വീട്ടുടമ ഗോപിനാഥൻ നായർ അസുഖം ബാധിച്ച് ഒരു മാസമായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവും അവിടെയാണ്. ഇടക്കിടെ അവരിലാരെങ്കിലും ഷൊർണൂരിലെ വീട്ടിൽ വന്നുപോകാറുണ്ട്. സെപ്റ്റംബർ ഒന്നിന് ഗോപിനാഥൻ നായരുടെ മരുമകൻ വീട്ടിൽ വന്നുപോയിരുന്നു. ശനിയാഴ്ച രാവിലെ ഭാര്യ ശ്രീദേവിയും മക്കളും വീട്ടിലെത്തിയപ്പോൾ വാതിൽ ചാരിയ നിലയിൽ കാണുകയായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടത്. ഉടൻ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എസ്.ഐമാരായ രാജഗോപാലൻ, വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.