ഉത്തർപ്രദേശിെൻറ ടൂറിസം ലഘുലേഖയിൽ താജ്മഹൽ പുറത്ത്

ലഖ്നോ: ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതും ലോകാത്ഭുതങ്ങളിൽ ഒന്നുമായ താജ് മഹലിനെ സർക്കാർ ടൂറിസ്റ്റ് ഗൈഡിൽനിന്ന് ഉത്തർപ്രദേശ് സർക്കാർ ഒഴിവാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആറുമാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കൻ സർക്കാർ പുറത്തിറക്കിയ ലഘുലേഖയിൽനിന്നാണ് താജ്മഹൽ പുറത്തായത്. യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായ ഗോരഖ്നാഥ് ക്ഷേത്രമുൾപ്പെടെയുള്ളവ ടൂറിസ്റ്റ് ഗൈഡിൽ ഉൾപ്പെടുത്തിയപ്പോഴാണ് ആഗ്രയിലെ വിഖ്യാതമായ താജ്മഹലിനെ ഒഴിവാക്കിയത്. വകുപ്പ് മന്ത്രി റിതാ ബഹുഗുണയാണ് ടൂറിസം ബുക്ക്ലെറ്റ് പ്രകാശനം ചെയ്തത്. ആശയവിനിമയത്തിൽ വന്ന പിശകാണ് താജ്മഹൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ബുക്ക്ലെറ്റ് വാർത്തസേമ്മളനത്തിനു വേണ്ടി തയാറാക്കിയതാണെന്നും അത് വിനോദസഞ്ചാര ഗൈഡ് എന്ന രീതിയിലല്ല അച്ചടിച്ചതെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ അവനിഷ് അശ്വതി പറഞ്ഞു. യു.പിയിൽ വികസനപ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയത്. താജ് പാർക്കിങ് പ്രോജക്ട്, താജിനെ ആഗ്ര കോട്ടയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പദ്ധതി എന്നിങ്ങനെ നിരവധി വികസനപ്രവർത്തനങ്ങൾ ടൂറിസം വകുപ്പ് നടത്താനുദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ താജ്മഹൽ എന്ന സ്മാരകത്തിെൻറ യഥാർഥ മൂല്യം ഉൾക്കൊള്ളുന്നുണ്ട്. സഞ്ചാരികൾക്ക് വേണ്ടി ആഗ്രയിൽ വിമാനത്താവളം കൊണ്ടുവരണമെന്നത് യോഗി സർക്കാറിെൻറ പരിഗണനയിലുണ്ടെന്നും മന്ത്രി സിദ്ധാർഥ നാഥ് സിങ് പ്രതികരിച്ചു. മുഗൾ ചക്രവർത്തി ഷാജഹാൻ തെൻറ പ്രണയത്തിെൻറ സ്മാരകമായി പണിതീർത്ത താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. വിദേശത്തുനിന്ന് വിശിഷ്ടാതിഥികൾ സന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിെൻറയും മറ്റു മിനാരങ്ങളുടെയും പകർപ്പ് ഉപഹാരമായി സമര്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന ഭഗവദ്ഗീതയുടെയോ രാമായണത്തിെൻറയോ പകർപ്പ് നൽകണമെന്നുമായിരുന്നു യോഗിയുടെ പരാമർശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.