പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ പുവ്വത്താം കുന്നിൽ ആറു മാസമായി കുടിവെള്ള വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ നാട്ടുകാർ വാട്ടർ അതോറിറ്റിയുടെ പേരാമ്പ്ര ഓഫിസ് വെള്ളിയാഴ്ച ഉപരോധിച്ചു. പിന്നീട് എ.എക്സ്.ഇ കെ. മോഹനനുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി സമരം നിർത്തി. നാലു ദിവസത്തിനുള്ളിൽ വെള്ളമെത്തിക്കുമെന്ന ഉറപ്പാണ് അധികൃതർ നൽകിയത്. കുടിവെള്ള പദ്ധതിയുടെ മോട്ടോർ തകരാറിലാണെന്നും പുതിയതു വാങ്ങാൻ 3.5 ലക്ഷം വേണമെന്നും ഇതിനു പേരാമ്പ്ര ഓഫിസിന് സാധിക്കില്ലെന്നുമായിരുന്നു എ.എക്സ്.ഇയുടെ ആദ്യ നിലപാട്. എന്നാൽ, സമരക്കാർ വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെ താൽക്കാലിക സംവിധാനമൊരുക്കാമെന്നാണ് അധികൃതരുടെ ഉറപ്പ്. സമരം കായണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജൻ അധ്യക്ഷത വഹിച്ചു. അറുപതോളം കുടുംബങ്ങളാണ് ഇവിടെ പ്രയാസത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.