കൊടിയത്തൂർ: പൊലീസിനെ ഭയന്നോടി ഇരുവഴിഞ്ഞിപ്പുഴയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചതായി ബന്ധുക്കൾ ആരോപിച്ചു. സൗത്ത് കൊടിയത്തൂർ സ്വദേശിയായ ഫസലുറഹ്മാനെന്ന കുട്ടനാണ് അഗസ്ത്യന്മുഴിയിൽ െവച്ച് മരിച്ചത്. യുവാവ് ഭയന്നോടി കാണാതായശേഷം പൊലീസ് തിരച്ചിൽ തുടരാതിരുന്നതും യുവാവിനെ കാണാത്തതിനാൽ വീട്ടുകാർ 11.50 ഫോൺ വിളിച്ചപ്പോൾ മാത്രം പൊലീസ് വിവരമറിയിച്ചതും അനാസ്ഥയാണെന്ന് പിതാവ് കുറ്റപ്പെടുത്തി. സ്റ്റേഷനിലെത്തി താൻ പരാതി ബോധിപ്പിച്ചപ്പോഴാണ് രണ്ടാമത് തിരച്ചിൽ നടത്താൻ തയാറായതെന്നും പിതാവ് പറഞ്ഞു. ഫസലുറഹ്മാെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കഴിഞ്ഞ ദിവസം സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.