ബാലുശ്ശേരി: കക്കയം കെ.എസ്.ഇ.ബി കോളനിക്ക് സമീപത്തുനിന്നും മാനിെൻറ തലയോട്ടിയും എല്ലുകളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പെരുവണ്ണാമൂഴി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കക്കയം കെ.എസ്.ഇ.ബി കോളനിക്കടുത്ത് അരുവിക്ക് സമീപം മാനിെൻറ തലയോട്ടിയും മാംസം ഉരിഞ്ഞെടുത്ത എല്ലുകളുമാണ് കണ്ടെടുത്തത്. അരുവിയിൽ വെള്ളം കുടിക്കാനെത്തിയ മാനിനെ വേട്ടസംഘം കൊന്ന് മാംസം എടുത്തതാകുമെന്ന് കരുതുന്നു. മലബാർ വന്യജീവി സേങ്കതത്തിൽപ്പെട്ട കക്കയം വനത്തിന് സമീപമാണ് കെ.എസ്.ഇ.ബി കോളനി പരിസരവും. മാനിെൻറ അവശിഷ്ടങ്ങൾ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഒാഫിസറുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കക്കയത്ത് മരുതോലിൽ ബേബിയുടെ വീട്ടിൽനിന്നും മലമാൻ, കേഴമാൻ, കാട്ടുപോത്ത് എന്നീ മൃഗങ്ങളുടെ തലയോട്ടിയും കൊമ്പുകളും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. അഞ്ചു മുതൽ എട്ടു വർഷംവരെ പഴക്കമുള്ളതായിരുന്നു ഇവ. അനുമതിയില്ലാതെ കൊമ്പും തലയും സൂക്ഷിച്ചതിന് ബേബിയുടെയും മകെൻറയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇവർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.