താമരശ്ശേരി: വിവാദങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ ബസ് ബേ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പഴയ ബസ് സ്റ്റാൻഡിനു മുന്‍വശം 12 ലക്ഷത്തോളം രൂപ െചലവഴിച്ച് നിർമിച്ച ബസ് ബേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യാനെത്തുന്നത്. ഉച്ചക്ക് 12നാണ് പരിപാടി. ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് താമരശ്ശേരിയില്‍ സ്വീകരണം നല്‍കുന്നതിെൻറ മുന്നോടിയാണ് ബസ്‌ബേയുടെ ഉദ്ഘാടനം ധൃതിപിടിച്ച് നടത്തുന്നത്. ബസ്‌ബേ നിർമാണത്തിെൻറ തുടക്കം മുതല്‍തന്നെ വിവാദമായിരുന്നു. ബസ്‌ബേക്കു സമീപം ഗ്രാമപഞ്ചായത്ത് സ്റ്റേജ് നിർമിച്ചതും ഇത് ഒരു സംഘമാളുകള്‍ പൊളിച്ചതും ബസ്‌ബേക്ക് ഇന്ദിരഗാന്ധിയുടെ പേര് കോണ്‍ഗ്രസ് നിർദേശിച്ചതും ഇത് ലീഗ് എതിര്‍ത്തതും ദേശീയപാത വിഭാഗവും ഗ്രാമപഞ്ചായത്തും തമ്മിലുള്ള സാേങ്കതിക തര്‍ക്കവും ഇതുമൂലം ബസ് ബേയിലേക്കുള്ള വഴി മുടങ്ങിയതും വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഈ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ബസ്‌ബേ എന്നപേരില്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.