പേരാമ്പ്ര: മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റ് ജീവനക്കാരനായ സി.എസ്. ഷൈജുവിെൻറ ക്വാർട്ടേഴ്‌സിൽ കയറി ബന്ധുവിനെയും പരിചാരകനെയും മർദിച്ചതായി പരാതി. അസുഖബാധിതനായി കിടക്കുന്ന ബന്ധു ഏലിയാസ് (68) ഇദ്ദേഹത്തെ ശുശ്രൂഷിക്കുന്ന ബൈജു എന്നിവർക്കാണ് വെള്ളിയാഴ്ച രാത്രി 8. 30ഒാടെ മർദനമേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിലെത്തിയ നാലംഗ സംഘമാണ് മർദിച്ചതെന്ന് പറയുന്നു. എസ്റ്റേറ്റിൽനിന്നു സസ്പെൻഷനിലായ മൂന്ന് ജീവനക്കാർ ഉൾപ്പെടെയാണ് വീട്ടിൽ അതിക്രമം കാണിച്ചതെന്ന് പെരുവണ്ണാമൂഴി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇവരുടെ എ.ടി.എം. കാർഡ്, ഫോട്ടോ തുടങ്ങിയ രേഖകൾ ഷൈജുവിെൻറ ക്വാർട്ടേഴ്സിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ഇത് പൊലീസിനു കൈമാറി. റിജു, രാജീവൻ, സുനിൽ കുമാർ, വത്സൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.