പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഓഫിസിൽ കർഷകൻ തൂങ്ങിമരിച്ച കേസിൽ മൂന്നാഴ്ചയായി കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കൂരാച്ചുണ്ട് സ്പെഷ്യൽ വില്ലേജ് ഒാഫിസർ സിലീഷ് തോമസിന് ഹൈകോടതി ജാമ്യമനുവദിച്ചതിനെ തുടർന്ന് വ്യാഴാഴ്ച ജയിൽ മോചിതനായി. രാവിലെതന്നെ ബന്ധുക്കളും സുഹൃത്തുക്കളും സിലീഷിനെ കൂട്ടിക്കൊണ്ടു പോകാൻ ജയിൽ പരിസരത്തെത്തിയിരുന്നു. ബുധനാഴ്ചയാണ് ഹൈകോടതി ഇദ്ദേഹത്തിന് ജാമ്യമനുവദിച്ചത്. പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതുകൊണ്ട് പൂഴിതോടിലെ വീട്ടിലേക്ക് തൽക്കാലം പോകാൻ കഴിയില്ല. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് ജൂൺ 21ന് രാത്രിയാണ് ചെമ്പനോട കാവിൽ പുരയിടത്തിൽ തോമസ് എന്ന ജോയ് വില്ലേജ് ഒാഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിക്കുന്നത്. ഇദ്ദേഹത്തിെൻറ ആത്മഹത്യാകുറിപ്പിൽ ചെമ്പനോടയിൽ ആദ്യം വില്ലേജ് അസിസ്റ്റൻറായിരുന്ന സിലീഷിനെതിരെ പരാമർശമുണ്ടായിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്തതോടെ സിലീഷ് ഒളിവിൽ പോയി. പിന്നീട് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.