ചേന്ദമംഗലൂർ: വ്യാഴാഴ്ച പെയ്ത . ആറ്റുപുറം നാലുസെൻറ് കോളനിയിൽ താമസിക്കുന്ന പൈമ്പാലപ്പുറത്ത് ഖദീജയുടെ വീട്ടുമുറ്റത്തെ മതിലാണ് തകർന്നത്. തുടർച്ചയായി പെയ്ത മഴയിൽ തകർന്ന മതിലിലെ കല്ലും മണ്ണും മരങ്ങളും മൂലക്കണ്ടി ബഷീറിെൻറ വീടിന് പിറകിലെ ചുമരിൽ തങ്ങിനിൽക്കുകയാണുണ്ടായത്. മുറ്റം തകർന്നതിനാൽ അപകട ഭീഷണിയിലായ വീട്ടിൽ വിധവയായ വീട്ടമ്മയും പിഞ്ചുകുഞ്ഞുങ്ങളുമടക്കം ഭീതിയോടെയാണ് കഴിയുന്നത്. ഫോട്ടോ: കനത്ത മഴയിൽ തകർന്ന ചേന്ദമംഗലൂർ ആറ്റുപുറം നാല് സെൻറ് കോളനിയിലെ പൈമ്പാലപ്പുറത്ത് ഖദീജയുടെ വീട്ടുമുറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.