താമരശ്ശേരി: ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം കാരണം മരണപ്പെട്ട വൃദ്ധയുടെ മൃതദേഹം കുടുംബ ശ്മശാനത്തില്‍ മറവുചെയ്യാനായില്ല. പരപ്പന്‍പൊയില്‍ കരിമ്പു തൊടുക പരേതനായ രാമുവിെൻറ ഭാര്യ മാണിക്യത്തിെൻറ (90) മൃതദേഹമാണ് കുടുംബ ശ്മശാനത്തില്‍ അടക്കാന്‍ കഴിയാതിരുന്നത്. ശ്മശാനമുള്ള സ്ഥലത്തിെൻറ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ ഈ സ്ഥലത്തെ സംബന്ധിച്ചു കോടതിയില്‍ കേസ് നിലനിൽക്കുന്നുണ്ട്. ഇതാണ് മൃതദേഹം മറവുചെയ്യുന്നതിനും തടസ്സമായത്. സംഭത്തെ തുടര്‍ന്ന് താമരശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി അനുരജ്ഞനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെത്തുടര്‍ന്ന് മാണിക്യത്തിെൻറ മകൻ വേലായുധെൻറ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.